ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണക്ക് ജെഡിഎസില്‍ നിന്ന് സസ്പെന്‍ഷന്‍

ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണക്ക് ജെഡിഎസില്‍ നിന്ന് സസ്പെന്‍ഷന്‍

ബെംഗളൂരു: : ലൈംഗികാരോപണത്തെ തുടര്‍ന്ന് ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പീഡനക്കേസ് പുറത്തുവന്നതോടെ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് നടപടി.

രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരിലുള്ള പരാതിയില്‍ അന്വേഷണം തുടങ്ങി. പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്കു കടന്നതായാണ് അന്വേഷണത്തില്‍ കെണ്ടത്തിയത്.

സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടയില്‍ ജെ.ഡി.എസിനേറ്റ അടിയാണ് പരാതി. ഇത് സഖ്യകക്ഷിയായ ബി.ജെ.പി.യെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്ന 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ. ആരോപണങ്ങളേറ്റെടുത്ത് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

 

 

 

 

ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണക്ക് ജെഡിഎസില്‍ നിന്ന് സസ്പെന്‍ഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *