സൗദി പൗരന്‍ തന്നെ വഞ്ചിച്ചതായി ഷമീല്‍ ഇപി

സൗദി പൗരന്‍ തന്നെ വഞ്ചിച്ചതായി ഷമീല്‍ ഇപി

കോഴിക്കോട്: സഊദിയിലെ ജിദ്ദ മത്തീല്‍ അല്‍ നുജൂം ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിയിരുന്ന തന്നെ സൗദി പൗരനും ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നത തസ്തികയില്‍ ജോലിചെയ്യുന്ന ഇബ്രാഹിം അല്‍ ഒതൈബി എന്നയാള്‍ ബിസിനസില്‍ തന്നെ വഞ്ചിച്ചതാണെന്നും ഇക്കാര്യങ്ങള്‍ മറച്ചുപിടക്കാനാണ് കഴിഞ്ഞ ദിവസം അദ്ദേഹം ജിദ്ദയില്‍ പത്ര സമ്മേളനം നടത്തി താന്‍ അദ്ദേഹത്തിന് 27 കോടിയുടെ ബാധ്യതയുണ്ടാക്കി എന്നാരോപിക്കുന്നുവെന്നും ഇന്ന് രാവിലെ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷമീല്‍ ഇപി പറഞ്ഞു.

 

സൗദി പൗരന്‍ തന്നെ വഞ്ചിച്ചതായി ഷമീല്‍ ഇപി

സൗദി പൗരന്റെ ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു

ബിസിനസ് പങ്കാളിയായിരുന്ന മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപയുടെ ബാധ്യത വരുത്തിവെച്ചാണ് മുങ്ങിയതെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദ സ്വദേശിയായ ഇബ്രാഹീം മുഹമ്മദ് മുഹൈസ അല്‍ഉതൈബി ആരോപിച്ചത്. സൗദി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് നിക്ഷേപക ലൈസന്‍സ് നേടി ബിസിനസ് ആരംഭിച്ച ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ എരമകവീട്ടില്‍ പുതിയകത്ത് ഷമീല്‍ (53) എന്നയാളാണ് 1,25,43,400 സൗദി റിയാല്‍ (27 കോടിയോളം രൂപ) തനിക്ക് ബാധ്യത വരുത്തിവെച്ച് വഞ്ചിച്ചു മുങ്ങിയതെന്ന് ഇബ്രാഹീം മുഹമ്മദ് മുഹൈസ അല്‍ ഉതൈബി ആരോപിക്കുന്നു.

തനിക്ക് ലഭിച്ച നിക്ഷേപക ലൈസന്‍സ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഷമീല്‍ സ്വദേശികളില്‍ നിന്നും മലയാളികളില്‍ നിന്നുമായി വലിയ സംഖ്യ നിക്ഷേപം നടത്തിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണ കമ്പനി ഉള്‍പ്പെടെ ഷമീലിന്റെ ബിസിനസില്‍ പങ്കാളിത്തമായി ആദ്യം 72 ലക്ഷം റിയാല്‍ കാശായി ഇബ്രാഹീം അല്‍ ഉതൈബി നല്‍കിയിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്‌സ് ഫിനാന്‍സ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പയും എടുത്തിരുന്നു. ഈ വായ്പ കൃത്യസമയത്ത് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഫിനാന്‍സ് കമ്പനി ഷമീലിനെതിരെ കേസ് നല്‍കുകയും അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു.

ഫിനാന്‍സ് കമ്പനിയില്‍ നിന്നുള്ള ബാധ്യത തീര്‍ക്കാനും യാത്രാവിലക്ക് ഒഴിവായി കിട്ടാനും ഷമീല്‍ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍, നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റ് ഇബ്രാഹീം അല്‍ ഉതൈബിയുടെ എല്ലാ കടങ്ങളും താന്‍ വീട്ടിക്കൊള്ളാമെന്ന ഷമീലിന്റെ ഉറച്ച വാക്ക് പൂര്‍ണമായും വിശ്വാസത്തിലെടുത്ത് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നല്‍കി ഫിനാന്‍സ് കമ്പനിയില്‍ നിന്നുള്ള 53,43,400 റിയാല്‍ ബാധ്യത ഇബ്രാഹീം അല്‍ ഉതൈബി ഏറ്റെടുത്തു. ഇതോടെ യാത്രാവിലക്ക് ഒഴിവായി കിട്ടി ഷമീല്‍ നാട്ടിലേക്ക് മടങ്ങി.
എന്നാല്‍ പിന്നീട് അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുകയോ സൗദിയിലേക്ക് തിരിച്ചുവരികയോ ചെയ്തില്ലെന്നും കരാര്‍ കാലാവധി അവസാനിച്ചതോടെ പണയത്തിലുള്ള തന്റെ സ്വത്തുക്കള്‍ കോടതി 53,43,400 റിയാലിന് ലേലത്തില്‍ വില്‍ക്കുകയാണുണ്ടായതെന്നും ഇബ്രാഹീം അല്‍ ഉതൈബി വികാരഭരിതനായി പറഞ്ഞു.

തന്നില്‍ നിന്നും കൈക്കലാക്കിയ പണവും സ്വത്തും തിരിച്ചുനല്‍കണമെന്ന് ഇദ്ദേഹം പല തവണ ഷമീലിനോട് വിവിധ മധ്യസ്ഥര്‍ മുഖേന ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് മാത്രമല്ല, നാട്ടില്‍ തനിക്ക് ശക്തമായ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചതായും സൗദി പൗരന്‍ പറയുന്നു.ഷമീലിനെതിരെ സൗദി പൗരന്‍ ജിദ്ദ ജനറല്‍ കോടതിയില്‍ പരാതി നല്‍കുകയും 53,43,400 റിയാല്‍ ഷമീല്‍, ഇബ്രാഹീം അല്‍ ഉതൈബിക്ക് മടക്കി നല്‍കണമെന്ന് കോടതി വിധി വന്നെങ്കിലും മൂന്ന് വര്‍ഷം മുമ്പ് വന്ന ഈ വിധി ഷമീല്‍ സൗദിക്ക് പുറത്തായതുകൊണ്ട് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ശേഷം ഷമീലിനെതിരെ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസ്, ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കി കാത്തിരിക്കുകയാണ് സൗദി പൗരന്‍. ഇതിനിടെ ഷമീലിനെ അന്വേഷിച്ച് ഒരു പ്രാവശ്യം ഇബ്രാഹീം അല്‍ ഉതൈബി കേരളത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലും പോയിരുന്നു.

എന്നാല്‍ എല്ലാ ഇടപാടുകളും ഉടന്‍ തന്നെ മടക്കി നല്‍കാം എന്ന ഷമീലിന്റെയും പിതാവിന്റെയും ഉറപ്പിന്മേല്‍ താന്‍ മടങ്ങിപ്പോരുകയായിരുന്നു എന്നും പിന്നീട് ഷമീലിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം തനിക്കെതിരെ നാട്ടില്‍ കള്ളക്കേസ് നല്‍കിയതായി അറിയിച്ചതായും ഇബ്രാഹീം അല്‍ ഉതൈബി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *