ഇപിയ്ക്കെതിരേ നടന്നത് കള്ള പ്രചാരണം; എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരും

ഇപിയ്ക്കെതിരേ നടന്നത് കള്ള പ്രചാരണം; എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരും

ഇപിയ്ക്കെതിരേ നടന്നത് കള്ള പ്രചാരണമാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരുമെന്നും സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ജാവദേക്കറെ ഇ പി ജയരാജന്‍ കണ്ടുവെന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ല. ബാക്കിയെല്ലാം തിരക്കഥയാണ്. അല്ലാതെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇ പിക്ക് പാര്‍ട്ടി അനുവാദം നല്‍കിയിട്ടുണ്ട്. ജാവേദ്ക്കറുമായുള്ള സാധാരണ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കില്‍ മാത്രം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചാല്‍ മതി. ഇ പിയുടെ തുറന്ന് പറച്ചില്‍ തിരഞ്ഞെടുപ്പില്‍ ദോഷമാകില്ല,’ എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇ പി-ജാവദേക്കര്‍ കൂടിക്കാഴ്ച തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു തരത്തിലും ദോഷം ചെയ്യില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘ രാഷ്ട്രീയ എതിരാളികളെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ശുദ്ധ വര്‍ഗീയ വാദികളെയും ചിലപ്പോള്‍ കാണേണ്ടി വരും.ആരെയെങ്കിലും കണ്ടാല്‍ പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ട.

 

 

 

ഇപിയ്ക്കെതിരേ നടന്നത് കള്ള പ്രചാരണം;
എല്‍ഡിഎഫ് കണ്‍വീനര്‍ ആയി തുടരും

Share

Leave a Reply

Your email address will not be published. Required fields are marked *