വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: അധ്യാപികക്ക് ഗുരുതരവകുപ്പ്

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: അധ്യാപികക്ക് ഗുരുതരവകുപ്പ്

ന്യൂഡൽഹി: ഇതരമതത്തിൽപെട്ട വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിപ്പിക്കുകയും വർഗീയപരാമർശം നടത്തുകയും ചെയ്ത കേസിൽ പ്രതിയായ അധ്യാപികക്കെതിരെ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തി ഉത്തർപ്രദേശ് പോലീസ്. 2015- ലെ ബാല നീതി നിയമത്തിലെ 75-ാം വകുപ്പ് ആണ് അധ്യാപികക്കെതിരേ ചുമത്തിയത്.
ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്തി ത്യാഗിക്കാണ് ഗുരുതര വകുപ്പ് ചുമത്തുന്നത്.
നേരത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 504 വകുപ്പുകൾ പ്രകാരം അധ്യാപികക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മനപ്പൂർവം വേദനിപ്പിക്കുക, മനപ്പൂർവം അപമാനിക്കുകയും അതുവഴി പ്രകോപനമുണ്ടാകുകയും ചെയ്യുക തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
താൻ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ, മറ്റുകുട്ടികളെകൊണ്ട് തല്ലിച്ചതാണെന്നുമായിരുന്നു തൃപ്തി ത്യാഗിയുടെ വിശദീകരണം. സംഭവത്തിന് പിന്നിൽ വർഗീയ താത്പര്യം ഇല്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *