ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി  സിപിഎം ഉണ്ടാകും എം.വി.ഗോവിന്ദൻ

ഇന്ത്യ മഹാസഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സിപിഎം ഉണ്ടാകും എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ‘ഇന്ത്യ’ മഹാ സഖ്യത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി.പി.എമ്മുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സഖ്യത്തിലെ 28 പാർട്ടികളോടൊപ്പം സി.പി.എമ്മും സജീവമായി മുന്നിലുണ്ടാകും. സഖ്യത്തിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ബംഗാളിലും കേരളത്തിലും സഖ്യമായി മത്സരിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടിടങ്ങളിലും പ്രധാന എതിരാളി ഇന്ത്യാ സഖ്യത്തിൽപ്പെട്ടവർ ആയതിനാലാണിത്.
മുന്നണിയുടെ ഉന്നതതല ഏകോപനസമിതിയുടെ ഭാഗമാകേണ്ടെന്ന് സി.പി.എം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സമിതിയിൽ അംഗമായി ചേർത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്നാണ് പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായത്. പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയിൽ തുടരുമെങ്കിലും അംഗങ്ങളായ പാർട്ടികളുടെ തീരുമാനത്തിനുമുകളിൽ പ്രത്യേക സമിതികൾ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കി.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത, മുംബൈയിൽ ചേർന്ന മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാൻ തീരുമാനിച്ചത്. ഏകോപനത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുമായുള്ള ഈ ഉന്നതതല സമിതിയിൽ സി.പി.എമ്മിനെയും ഉൾപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല. ഡൽഹിയിൽ ചേർന്ന ഏകോപന സമിതിയിൽ സി.പി.എം. പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽത്തന്നെ ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾ നേതൃനിരയിൽ പ്രധാന സ്ഥാനങ്ങൾ സ്വീകരിക്കേണ്ടെന്ന തരത്തിൽ അഭിപ്രായങ്ങളുയർന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *