പൊതു പ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

പൊതു പ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള രാഷ്ട്രീയത്തിൽ വിവാദമായി മാറിയ പാലാരിവട്ടം പാലം അഴിമതിക്കേസ്, മാസപ്പടി വിവാദം,പ്രളയ ഫണ്ട് തട്ടിപ്പ് കേസ് എന്നിവയിലെ പരാതിക്കാരനാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ മുറിയിലേക്കെത്തിയപ്പോഴാണ് മരിച്ചനിലയിൽ കാണുന്നത്.
മാസപ്പടി വിവാദ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് തള്ളിയതോടെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലും ഹർജി നൽകി. ഈ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷ് ബാബുവിന്റെ മരണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *