പ്രണയത്തകർച്ചയിൽ പക; ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടി

പ്രണയത്തകർച്ചയിൽ പക; ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടി

കാൻബെറ: ഇന്ത്യൻ വംശജയായ നഴ്സിങ് വിദ്യാർഥിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗർ ആണ് കൊല്ലപ്പെട്ടത്. പ്രണയത്തിൽ നിന്ന് പിൻമാറിയതിന് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) ജാസ്മീനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.

ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം. തുടർന്ന് പ്രതി പോലീസ് പിടിയിലായി. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഇന്നലെയാണ് കോടതി വിചാരണ പൂർത്തിയായത്. ഇയാൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

പ്രണയബന്ധം തകർന്നതിന്റെ പകയിലാണ് തരിക്‌ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും താൽപര്യമില്ലെന്ന് അറിയിച്ചിട്ടും ഇയാൾ പിൻമാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ പറയുന്നു.

ജാസ്മീനെ ജോലി സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്നും കോടതി അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *