ഡല്‍ഹി എം.സി.ഡി മേയര്‍ തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്ക് ജയം

ഡല്‍ഹി എം.സി.ഡി മേയര്‍ തെരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്ക് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി എം.സി.ഡി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചു. എ.എ.പി സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിയാണ് ജയിച്ചത്. സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണല്‍. നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ 14 എം.എല്‍.എമാരും 10 എം.പിമാരും അടക്കം 274 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്രോയിക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയാണ് മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷെല്ലിഒബ്രോയിക്ക് 150 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി രേഖാ ഗുപ്തയ്ക്ക് 116 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നത് 113 വോട്ടാണ്.

എട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒരു കോണ്‍ഗ്രസ് അംഗം വോട്ട് ചെയ്തു. രണ്ട് സ്വതന്ത്രര്‍ ബി.ജെ.പിക്ക് ഒപ്പം നിന്നു. ഇനി ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയി, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറാകും. ആലെ മുഹമ്മദ് ഇഖ്ബാലാണ് ആം ആദ്മി പാര്‍ട്ടിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. കമല്‍ ബാഗ്രിയാണ് ബി.ജെ.പിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.

മുന്‍പ് മൂന്ന് തവണ ആപ്-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു നേരത്തേ തര്‍ക്കം. ആം ആദ്മി പാര്‍ട്ടി അംഗങ്ങളും ബി.ജെ.പി അംഗങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *