നെതന്യാഹു സര്‍ക്കാറിന് ഇസ്രയേലി സുപ്രീംകോടതിയുടെ തിരിച്ചടി

നെതന്യാഹു സര്‍ക്കാറിന് ഇസ്രയേലി സുപ്രീംകോടതിയുടെ തിരിച്ചടി

ജുഡീഷ്യറിയുടെ അധികാരപരിധി അട്ടിമറിക്കുന്ന
വിവാദ നിയമം റദ്ദാക്കി

ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദനിയമം അസാധുവാക്കി ഇസ്രയേല്‍ സുപ്രീംകോടതി. ഇസ്രയേലിന്റെ ജനാധിപത്യ സംവിധാനത്തെ ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ തിങ്കളാഴ്ചത്തെ വിധി. ഗാസയ്‌ക്കെതിരായ സൈനിക നീക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തിലാക്കിയിരിക്കുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയെ അനുവദിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞ് ഇസ്രയേലി പാര്‍ലമെന്റ് നിയമം പാസാക്കിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. . സുപ്രീംകോടതിയുടെ അധികാരങ്ങള്‍ക്ക് മുകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം നല്‍കാനുള്ള നീക്കത്തിന്റെ ആദ്യഭാഗം എന്ന നിലയ്ക്കായിരുന്നു ആ നിയമം കൊണ്ടുവന്നത്. എന്നാല്‍ അങ്ങനെയൊരു നീക്കം സുപ്രീംകോടതി റദ്ദാക്കുന്നതോടെ ഇസ്രയേലില്‍ വീണ്ടുമൊരു രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായേക്കാം.

ജുഡീഷ്യല്‍ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലില്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധം നടന്നിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതി 15 അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഏഴിനെതിരെ എട്ട് പേരുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ഉത്തരവ്. റിസര്‍വ് സൈനികര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ഇസ്രയേലില്‍ മതപരവും വംശീയവും വര്‍ഗപരവുമായ വിഭജനം വ്യാപിക്കാനും ഇത് കാരണമായിരുന്നു. ആഭ്യന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും ്‌വരോടൊപ്പം ചേര്‍ന്നിരുന്നു.

ആദ്യമായാണ് അര്‍ദ്ധ-ഭരണഘടനാപരമായ ഒരു അടിസ്ഥാന നിയമം ഇസ്രയേല്‍ പരമോന്നത നീതിപീഠം റദ്ദാക്കുന്നത്. അത്തരത്തിലൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചാല്‍ അതിനെ നിയമവിരുദ്ധമായി കണക്കാക്കുമെന്ന് നെതന്യാഹു സര്‍ക്കാരിലെ മന്ത്രിമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന നിയമങ്ങള്‍ അസാധുവാക്കാന്‍ സുപ്രീംകോടതിക്ക് അവകാശമുണ്ടെന്നാണ് വിശാല ബെഞ്ചിന്റെ ഭാഗമായ 12 ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വിധിയോട് നെതന്യാഹു പ്രതികരിച്ചിട്ടില്ലെങ്കിലും യുദ്ധസമയത്തെ ദേശീയ ഐക്യത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് ലികുഡ് പാര്‍ട്ടി പറഞ്ഞു.

തങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഇസ്രയേലി സൈനികര്‍ പലഭാഗങ്ങളിലും പോരാടുന്നത്. സമൂഹത്തില്‍ തര്‍ക്കമുണ്ടാക്കുന്ന ഒരു വിധി സുപ്രീംകോടതി കൊണ്ടുവന്നത് നിര്‍ഭാഗ്യകരമാണെന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലി ജനാധിപത്യത്തെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ മൂല്യങ്ങളെയും അതിനെ കാവല്‍ക്കാരായ സുപ്രീംകോടതിയെയും സംരക്ഷിക്കാന്‍ പുറത്തിറങ്ങിയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നന്ദി പറയേണ്ട സമയമാണിത്.

 

 

 

 

നെതന്യാഹു സര്‍ക്കാറിന് ഇസ്രയേലി സുപ്രീംകോടതിയുടെ തിരിച്ചടി

 

Share

Leave a Reply

Your email address will not be published. Required fields are marked *