ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി (86) അന്തരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദിലാണ് അന്ത്യം. മകന്‍ തന്‍വീറാണ് മരണ വിവരം സ്ഥിരീകരിച്ചത്്.മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത എക്‌സില്‍ പങ്കുവച്ചത്.

2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ കൂട്ടക്കൊലയിലാണ് ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഇഹ്‌സാന്‍ നേരിട്ട് ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം.

കലാപാനനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘ കാലം പോരാട്ടം നടത്തിയ അവര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു . ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കും മറ്റു ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സാകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു.

 

 

ഗുജറാത്ത് കലാപത്തിലെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ്
എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *