നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച;സിബിഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച;സിബിഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്

ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തില്‍

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍. ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഈ വിദ്യാലയത്തിലെ അധികൃതര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.ഹസാരിബാഗിലെ വിദ്യാലയത്തില്‍നിന്ന് ചോര്‍ന്ന ചോദ്യപേപ്പര്‍ തന്നെയാണ് ബിഹാറിലെ സംഘത്തിന് ലഭിച്ചതെന്നും സ്ഥിരീകരിച്ചു.
മേയ് 5ന് നടക്കാനിരുന്ന പരീക്ഷയുടെ 9 സെറ്റ് ചോദ്യ പേപ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി രണ്ടുദിവസം മുമ്പാണ് എസ്ബിഐയുടെ ശാഖയില്‍ എത്തിയത്. അവിടെനിന്ന് പരീക്ഷാ കേന്ദ്രമായ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് 2 സെറ്റ് ചോദ്യ പേപ്പറുകള്‍ കൊണ്ടുപോയി. എന്നാല്‍ സ്‌കൂളില്‍ എത്തുമ്പോഴേക്കും സീല്‍ പൊട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും കോ-ഓഡിനേറ്ററായിരുന്ന ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പലും എന്‍ടിഎ നിരീക്ഷകനുമായ ഇംതിയാസ് ആലം, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ജമാലുദ്ദീന്‍ എന്നിവരെ ജൂണ്‍ 29 ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറില്‍നിന്ന് കത്തിയ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പറില്‍ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലെ പേപ്പറിന്റെ അതേ കോഡ് ഉണ്ടായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചോര്‍ച്ച സംഭവിക്കാനുള്ള സാധ്യതയായി സിബിഐ കാണുന്നത് ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്ന എസ്ബിഐ ശാഖയില്‍ നിന്നോ അവിടെ നിന്ന് ഒയാസിസ് സ്‌കൂളിലേക്ക് പേപ്പര്‍ മാറ്റുന്നതിനിടെ അല്ലെങ്കില്‍ ഒയാസിസ് സ്‌കൂളില്‍ പേപ്പര്‍ എത്തിയ ശേഷമാകാം എന്നാണ്.ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

 

 

 

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച;സിബിഐ
അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *