സൈഫര്‍ കേസ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫര്‍ കേസ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു . ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടാണ് സൈഫര്‍ കേസ്. തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ആഴ്ച മാത്രം ശേഷിക്കെയാണ് വിധി വന്നിരിക്കുന്നത്. പിടിഐ പാകിസ്താനില്‍ കനത്ത തിരിച്ചടി നേരിടുകയും ചിഹ്നമില്ലാതെ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ശിക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചാം തീയതി തോഷഖാന കേസില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ഇമ്രാന് ലഭിച്ചത്. ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന്റെ ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമ്രാന്റെ ഹര്‍ജി പിന്നീട് ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു.എന്നാല്‍ ഖുറേഷി നേരിടുന്ന ആദ്യ ശിക്ഷയാണിത്. പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്‌നത് സുല്‍ഖര്‍നൈനാണ് വിധി പ്രസ്താവിച്ചത്.
അറസ്റ്റിന് ശേഷം ഡിസംബറില്‍ ഇമ്രാനും ഖുറേഷിക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നിയമപോരാട്ട തുടര്‍ന്നു. മറ്റ് കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ ഇമ്രാന്‍ ജയിലില്‍ തന്നെ കഴിയേണ്ടതായി വന്നു. പുതിയ കേസില്‍ മേയ് ഒന്‍പതിന് അറസ്റ്റ് ചെയ്യപ്പെട്ടതിനാല്‍ ഖുറേഷിക്ക് മോചനം ലഭിച്ചില്ല.

 

 

 

 

സൈഫര്‍ കേസ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി
ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

 

Share

Leave a Reply

Your email address will not be published. Required fields are marked *