എൻഡോസൾഫാൻ രോഗബാധിതർക്ക് സൗജന്യ മരുന്നും പെൻഷനും നിലച്ചു

എൻഡോസൾഫാൻ രോഗബാധിതർക്ക് സൗജന്യ മരുന്നും പെൻഷനും നിലച്ചു

കാസർകോട്: എൻഡോസൾഫാൻ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവുംം പെൻഷനും ആശുപത്രിയിലേക്കുള്ള വാഹന സൗകര്യവും ഇല്ലാതായി. പദ്ധതി പൂർണ്ണമായി നിർത്താനുള്ള ശ്രമമാണ് സർക്കാർ നടക്കുന്നതെന്ന് എൻഡോസൾഫാൻ ദുരിത ബാധിതർ ആരോപിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ മരുന്ന്, പിഎച്ച്‌സികൾ വഴിയും നീതി സ്റ്റോറുകൾ വഴിയുമാണ് വിതരണം. കാസർകോട് ജില്ലയിൽ പുല്ലൂർ പെരിയ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യ മരുന്ന് വിതരണമുള്ളത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തുകളിൽ മരുന്ന് വിതരണം നിർത്തിയിട്ട് മാസങ്ങളായി. ചികിത്സയ്ക്ക് പോകാൻ സൗജന്യ വാഹമുണ്ടായിരുന്നതും നിലച്ചു. രോഗികൾക്കുള്ള പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം കഴിഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നൽകിയിരുന്നത്. 2022 മുതൽ ഇത് നിർത്തിയതോടെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം തുടർന്നിരുന്നു എന്നാൽ ഇതുവരേയും ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *