ഇന്ത്യയുടെ ഇടിക്കൂട്ടില്‍ നാളെ കയറുന്നത് ഈ കാറുകളൊക്കെയാണ്

ഇന്ത്യയുടെ ഇടിക്കൂട്ടില്‍ നാളെ കയറുന്നത് ഈ കാറുകളൊക്കെയാണ്

വാഹന വ്യവസായത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് നാന്നികുറിച്ചുകൊണ്ട് ഇന്ത്യയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ തദ്ദേശീയ ക്രാഷ് ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. പുതിയ വാഹന പരിശോധനാ ഏജന്‍സിയായ ഭാരത് NCAP നാളെ (ഡിസംബര്‍ 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഭാരത് NCAP-ന് കീഴില്‍ ആദ്യ സെറ്റ് വാഹനങ്ങള്‍ നാളെ മുതല്‍ ഇടിക്കൂട്ടില്‍ കയറും.

നേരത്തെ ഗ്ലോബല്‍ NCAP ആയിരുന്നു ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി.

M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ആറ് എയര്‍ബാഗുകളുള്ള കാറുകള്‍ക്ക് ഭാരത് ചഇഅജ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് കേന്ദ്രമന്ത്രി ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ ഡ്രൈവര്‍ക്കും ഫ്രണ്ട്-സീറ്റ് യാത്രക്കാര്‍ക്കും വേണ്ടിയുള്ള രണ്ട് എയര്‍ബാഗുകള്‍ നിര്‍ബന്ധമാണ്.

പിന്നിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ എയര്‍ബാഗുകളില്‍ പായ്ക്ക് ചെയ്യാന്‍ ഇടമില്ലാത്ത ചെറിയ കാറുകളിലാണ് രണ്ട് എയര്‍ബാഗുകള്‍ വരുന്നത്. ഇന്ത്യയിലെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ നിയമം ഇതുവരെ നടപ്പായിട്ടില്ല. ചെറുകാറുകളുടെ വില വര്‍ധിക്കാന്‍ അത് കാരണമാകുമെന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ ഉടക്കി നില്‍ക്കുകയാണ്.

ഫ്രണ്ട് ഇംപാക്റ്റ്, സൈഡ് പോള്‍ ഇംപാക്റ്റ്, സൈഡ് ബാരിയര്‍ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), കാല്‍നടയാത്രക്കാരുടെ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി വിവിധ ക്രാഷ് ടെസ്റ്റുകള്‍ ഭാരത് NCAP നടത്തും. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, റിയര്‍ ക്രാഷ് പ്രൊട്ടക്ഷന്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗും (AEB) എന്നിവ ഭാവിയില്‍ ചേര്‍ക്കും. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 27 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 41 പോയിന്റും നേടുന്ന കാറുകള്‍ക്ക് മാത്രമേ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കൂ. 3 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കാന്‍ ചുരുങ്ങിയത് ആറ് എയര്‍ബാഗുകള്‍, ESC, കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈന്‍, ഫ്രണ്ട് സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ കാറുകളില്‍ ഉണ്ടായിരിക്കണം.

ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റില്‍ പരീക്ഷിക്കുന്നതിനായി ഇതിനകം 30-ലധികം മോഡലുകള്‍ കമ്പനികള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഭാരത് NCAP ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണുന്ന ഡമ്മി ടെസ്റ്റുകകളുടെ ചിത്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ഏതൊക്കെ കാറുകളാണ് ആദ്യം ഇടിക്കൂട്ടില്‍ കയറുകയെന്നതിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. കിയ സോനെറ്റ്, ടാറ്റ പഞ്ച് എന്നീ കാറുകള്‍ ആദ്യം ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇന്ത്യയുടെ ഇടിക്കൂട്ടില്‍ നാളെ കയറുന്നത് ഈ കാറുകളൊക്കെയാണ്

Share

Leave a Reply

Your email address will not be published. Required fields are marked *