പേജര്‍ സ്‌ഫോടനം; കേട്ടുകേള്‍വിയില്ലാത്ത ആക്രമണ തന്ത്രം

പേജര്‍ സ്‌ഫോടനം; കേട്ടുകേള്‍വിയില്ലാത്ത ആക്രമണ തന്ത്രം

ബെയ്റൂത്ത്: കേട്ടുകേള്‍വിയില്ലാത്ത ആക്രമണ തന്ത്രമാണ് കഴിഞ്ഞ ദിവസം സിറിയയിലും ലെബനനിലും നടന്ന പേജര്‍ സ്‌ഫോടന പരമ്പര. ആക്രമണത്തില്‍ ഇതുവരെ പത്ത് പേര്‍ കൊല്ലപ്പെടുകയും 3000 ത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിച്ചിട്ടുള്ളത്.ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഹിസ്ബുല്ലയുടെ ആരോപണം.1996-ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം.മൊബൈലിനു പകരമായാണ് ഹിസ്ബുള്ള പേജറിനെ ആശയ വിനിമയ മാര്‍ഗമായി സ്വീകരിച്ചത്. അക്കങ്ങളും അക്ഷരങ്ങളുമുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് പേജര്‍. ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു പുതിയ മാര്‍ഗം.

എന്നാല്‍ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.45 ഓടെയാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്ഫോടന പരമ്പര അരങ്ങേറിയത്.പടക്കങ്ങളും വെടിയൊച്ചകളും പോലെ ചെറിയ സ്ഫോടന ശബ്ദങ്ങള്‍ ഉയരുന്നതിന് മുമ്പ് ആളുകളുടെ പോക്കറ്റുകളില്‍ നിന്ന് പുക ഉയുരുന്നതാണ് ആദ്യം കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആദ്യത്തെ സ്‌ഫോടനം കഴിഞ്ഞ് ഒരു മണിക്കൂറോളം സ്‌ഫോടന പരമ്പര തുടര്‍ന്നു.ലെബനന്റെ വിവിധ ആശുപത്രികളില്‍ സമാനമായ പരിക്കുകളോടെ ആളുകള്‍ എത്തി തുടങ്ങിയത് അധികൃതരില്‍ പരിഭ്രാന്തി പരത്തി.
ആക്രമണം സംബന്ധിച്ച് പല വിധത്തിലുള്ള അനുമാനങ്ങളാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഹിസ്ബുള്ളയുടെ പക്കല്‍ പേജര്‍ എത്തുന്നതിന് മുമ്പ് മൊസാദിന്റെ കൈകളിലെത്തിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയത്. ഇവ ലെബനനില്‍ എത്തുന്നതിന് മുമ്പായിട്ടാണ് അട്ടിമറി നടന്നിരിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ഒരട്ടിമറിയാണ് ഹിസ്ബുള്ളയും പറയുന്നത്.
വിതരണശൃംഖലയില്‍ നടന്ന നുഴഞ്ഞുകയറ്റമാണെന്നാണ് മറ്റൊരു അഭിപ്രായം. പേജറുകളുടെ നിര്‍മ്മാണത്തിനിടയിലോ ട്രാന്‍സിറ്റിനിടെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലകള്‍ നടന്നിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. വിതരണ ശൃംഖല ആക്രമണങ്ങള്‍ സൈബര്‍ സുരക്ഷാ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ആശങ്ക കൂടിയാണ്.

 

 

പേജര്‍ സ്‌ഫോടനം; കേട്ടുകേള്‍വിയില്ലാത്ത ആക്രമണ തന്ത്രം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *