പുഴയില്‍ കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് കര്‍ണാടക എസ്.പി

പുഴയില്‍ കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെ സ്ഥിരീകരിച്ച് കര്‍ണാടക എസ്.പി

അങ്കോല: ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പുഴയുടെ അടിഭാഗത്ത് അത്യാധുനിക ഡീപ് സെര്‍ച്ച് ഡിറ്റക്ടറിലൂടെയാണ് ലോറി കണ്ടെത്തിയത്. കരയില്‍ നിന്ന് 15 മീറ്റര്‍ താഴ്ചയിലാണ് ലോറി കിടക്കുന്നത്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.അവിടെ ശക്തമായ മഴ തുടരുകയാണ്.

ഒന്‍പത് ദിവസം നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.

 

 

പുഴയില്‍ കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെ
സ്ഥിരീകരിച്ച് കര്‍ണാടക എസ്.പി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *