ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍; പ്രധാനമന്ത്രിയുടെ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍; പ്രധാനമന്ത്രിയുടെ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി

ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍; പ്രധാനമന്ത്രിയുടെ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി

ന്യൂഡല്‍ഹി:പതിനെട്ടാം ലോക് സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രമേയം രാജ്‌നാഥ് സിംഗ് പിന്താങ്ങി. ആദ്യ പ്രമേയം പാസായതോടെ മറ്റ് പ്രമേയങ്ങള്‍ വോട്ടിനായി പരിഗണിച്ചില്ല.

13 നേതാക്കളാണ് ഓംബിര്‍ളയെ പിന്തുണച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. ഇന്‍ഡ്യാ സഖ്യം കൊടിക്കുന്നില്‍ സുരേഷ് എം.പിയെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരുന്നത്. സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും പത്രിക സമര്‍പ്പിച്ചതോടെയാണ് വോട്ടെടുപ്പ് ആവശ്യം ഉയര്‍ന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിലെത്തിയത്.

കൊടിക്കുന്നില്‍ സുരേഷ് പരാജയപ്പെട്ടെങ്കിലും, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചര്‍ച്ചയാകാന്‍ സ്ഥാനാര്‍ഥിത്വത്തിനു കഴിഞ്ഞു. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ സ്പീക്കര്‍ പദവിയിലേക്ക് ഏറ്റവും ശക്തമായ പോരാട്ടം നടന്നത് 1976-ലായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *