മര്‍ദിച്ചത് കാറിനു വേണ്ടിയല്ല, നാട്ടില്‍ കാറിന്റെ ആവശ്യമില്ല: രാജ്യം വിട്ടെന്ന് രാഹുല്‍

മര്‍ദിച്ചത് കാറിനു വേണ്ടിയല്ല, നാട്ടില്‍ കാറിന്റെ ആവശ്യമില്ല: രാജ്യം വിട്ടെന്ന് രാഹുല്‍

മര്‍ദിച്ചത് കാറിനു വേണ്ടിയല്ല, നാട്ടില്‍ കാറിന്റെ ആവശ്യമില്ല: രാജ്യം വിട്ടെന്ന് രാഹുല്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി സ്ഥിരീകരണം. രാഹുല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് രാജ്യം വിട്ടതെന്നും രാഹുല്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ മര്‍ദിച്ചു എന്നത് ശരിയാണെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ല. ജര്‍മനിയില്‍ ജോലി ചെയ്യുന്ന തനിക്ക് നാട്ടില്‍ കാറിന്റെ ആവശ്യമില്ല. പെണ്‍കുട്ടിയുടെ ഫോണില്‍ പ്രകോപനപരമായ ചില കാര്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മര്‍ദിച്ചതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ രാജ്യം വിട്ടു എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന്റെ സ്ഥിരീകരണം വന്നിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.

തിങ്കളാഴ്ച രാത്രി എട്ടുവരെ രാഹുല്‍ പന്തീരാങ്കാവിലുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം പന്തീരാങ്കാവിലെ രാഹുലിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും കസ്റ്റഡിയിലെടുത്തു. കേസില്‍ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *