ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി

ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി

വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേരെ താടുത്തുവിട്ട 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും ബ്രിട്ടണും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ വെടിവെച്ചുവീഴ്ത്തിയതെന്ന് യു.എസ്. മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ചെങ്കടലിലെ കപ്പല്‍പ്പാതയ്ക്ക് നേര്‍ക്ക് നവംബര്‍ 19- മുതല്‍ ഹൂതികള്‍ നടത്തുന്ന 26-ാമത്തെ ആക്രമണമായിരുന്നു ചൊവ്വാഴ്ചത്തേതെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹൂതികള്‍ തൊടുത്ത 18 ഡ്രോണുകള്‍, രണ്ട് ആന്റി ഷിപ് ക്രൂയിസ് മിസൈലുകള്‍, ഒരു ആന്റി ഷിപ് ബാലിസ്റ്റിക് മിസൈല്‍ എന്നിവയാണ് യു.എസ്.-യുകെ. സൈന്യങ്ങള്‍ വെടിവെച്ചു വീഴ്ത്തിയിട്ടുള്ളത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കടുപ്പിച്ചത്. പല കപ്പല്‍പ്പാതകളിലൂടെയുമുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

ഹൂതികള്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളും യു.എസ്.-യു.കെ. സൈന്യങ്ങള്‍ വെടിവെച്ചുവീഴ്ത്തി

Share

Leave a Reply

Your email address will not be published. Required fields are marked *