രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ന്യുഡല്‍ഹി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. കരണ്‍പൂരില്‍ ബിജെപി മന്ത്രി തോറ്റു. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുരേന്ദര്‍ പാല്‍ തോറ്റത്.

ഇക്കഴിഞ്ഞ രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനൊപ്പം വോട്ടിങ് നടക്കേണ്ടതായിരുന്നു ഗംഗാനഗര്‍ ജില്ലയിലെ കരണ്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കും. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായിരുന്ന ഗുര്‍മീത് സിങ് കൂണാറിന്റെ മരണത്തെ തുടര്‍ന്ന് കരണ്‍പൂരില്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു.

മുന്‍ എംഎല്‍എയുടെ മകനായ രൂപീന്ദര്‍ സിങ് കൂണാറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരുന്നത്. രൂപീന്ദര്‍ സിങ് ഭൂരിപക്ഷം നേടി വിജയിക്കുകയും ചെയ്തു. വിജയത്തില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് രൂപീന്ദര്‍ സിങ്ങിനെ അഭിനന്ദിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് കരണ്‍പൂരിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും അദ്ദേഹം പ്രതികരിച്ചു.

 

രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

Share

Leave a Reply

Your email address will not be published. Required fields are marked *