ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്‌ക്കെതിരായ അന്വേഷണ ഹര്‍ജി സുപ്രീം കോടതി തള്ളി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്‌ക്കെതിരായ അന്വേഷണ ഹര്‍ജി സുപ്രീം കോടതി തള്ളി

അദാനിയ്ക്ക് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ, സിബിഐക്കോ കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം കോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം എന്ന ആവശ്യം അംഗീകരിക്കാന്‍ വേണ്ട സാഹചര്യമില്ല. സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ചത്. ഇതിനെ അടിസ്ഥാനമാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളിലാണ് ഇപ്പോഴത്തെ വിധി.
അന്വേഷണം സെബിയില്‍നിന്ന് എടുത്തുമാറ്റുന്നതിന് അടിസ്ഥാനമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അസാധാരണമായ സാഹചര്യത്തില്‍ അന്വേഷണം കൈമാറാനുള്ള അധികാരം വിനിയോഗിക്കാം. ന്യായമായ കാരണങ്ങളുടെ അഭാവത്തില്‍ അത്തരം അധികാരങ്ങള്‍ പ്രയോഗിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഓഹരി ഷോര്‍ട്ട് സെല്ലിംഗിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരംഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായോ എന്ന് എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും സെബിയോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമാനുസൃതമായി നടപടിയെടുക്കുകയും വേണം. ഇന്ത്യന്‍ നിക്ഷേപകരുടെ താല്‍പ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സമിതിയയുടെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരും സെബിയും പരിഗണിക്കും.

സെബി അന്വേഷണത്തെ സംശയിക്കാന്‍ ഒസിസിപിആറിന്റെ റിപ്പോര്‍ട്ട് കണക്കിലെടുക്കാനാവില്ല. സ്ഥിരീകരണവുമില്ലാതെ മൂന്നാം കക്ഷി ഒസിസിപിആര്‍ റിപ്പോര്‍ട്ടിനെ ആശ്രയിക്കുന്നത് തെളിവായി ആശ്രയിക്കാനാവില്ല. സെബിയുടെ നിയന്ത്രണ ചട്ടക്കൂടില്‍ ഇടപെടാന്‍ സുപ്രീംകോടതിയുടെ അധികാരം പരിമിതമാണ്. എഫ്പിഐ, എല്‍ഒഡിആര്‍ ചട്ടങ്ങളിലെ ഭേദഗതികള്‍ അസാധുവാക്കാന്‍ സെബിയോട് നിര്‍ദേശിക്കുന്നതിന് സാധുവായ കാരണങ്ങളൊന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ചിട്ടില്ല. ഉന്നയിക്കപ്പെട്ട 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കി. മറ്റ് രണ്ട് കേസുകളുടെ അന്വേഷണം മൂന്ന മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സോളിസിറ്റര്‍ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത് സെബിയോട് നിര്‍ദേശിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

2023 ജനുവരി 24നാണ് അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.

 

 

 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്‌ക്കെതിരായ
അന്വേഷണ ഹര്‍ജി സുപ്രീം കോടതി തള്ളി

Share

Leave a Reply

Your email address will not be published. Required fields are marked *