കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തില്‍ സ്ഥിരീകരിച്ചു. 79 വയസ്സുള്ള ഒരു സ്ത്രീയില്‍ നിന്നുള്ള സാമ്പിളിലാണ് ആര്‍ടിപിസിആര്‍ പോസിറ്റീവ് ഫലം കണ്ടെത്തിയത്. ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ 90 ശതമാനവും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നവയല്ല. ഭൂരിഭാഗവും വീടുകളില്‍തന്നെ വിശ്രമിച്ച് മാറുന്നുമുണ്ട്.

ഇതിനു മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഒരു യാത്രികന് സിംഗപ്പൂരില്‍ വച്ച് ജെഎന്‍1 സ്ഥിരീകരിച്ചിരുന്നു. ഇവയ്ക്കു ശേഷം ജെഎന്‍1 ന്റെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

ജെഎന്‍1ന്റെ വകഭേദം ആദ്യം കണ്ടെത്തിയത് ലക്സംബര്‍ഗിലായിരുന്നു. ശേഷം മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡിന്റെ പിറോള വൈറസിന്റെ പിന്‍ഗാമിയാണ് ജെഎന്‍1.

സാര്‍സ് കോവ്2 വൈറസിന്റെ സ്‌പൈക് പ്രോട്ടീനില്‍ വരുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നത്.്. ഇതാണ് വര്‍ധിച്ച അണുബാധയ്ക്കും രോഗപ്പകര്‍ച്ചയ്ക്കും ഇടയാക്കുന്നത്. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്‌പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്‌സിനുകളെല്ലാം ഈ സ്‌പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.വാക്സീനുകളും ശരിയായ ചികിത്സ തേടലും കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടരുകയുമാണ് ജെഎന്‍1-ല്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം.

 

 

 

 

കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *