ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവച്ചു

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവച്ചു

ശ്രീഹരിക്കോട്ട: ഇന്ന് രാവിലെ എട്ടു മണിക്ക് ആദ്യ പരീക്ഷണ ദൗത്യം നിശ്ചയിച്ചിരുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഓട്ടമാറ്റിക് ലോഞ്ച് കണ്‍ട്രോള്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് വിക്ഷേപണം നിര്‍ത്തിവച്ചു. എഞ്ചിന്റെ ജ്വലനം കാര്യക്ഷമമാകാത്തതിനെ തുടര്‍ന്നാണ് വിക്ഷേപണം നിര്‍ത്തിയത്. വിശദമായ പരിശോധനക്ക് ശേഷമായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.വിക്ഷേപണ വാഹനവും പേടകവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.2025 ല്‍ ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗന്‍യാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ (ടിവി-ഡി1) ആണ് നടക്കുക. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് പരീക്ഷണ വാഹനം ഉയര്‍ന്നുപൊങ്ങി. 62-ാമത്തെ സെക്കന്‍ഡില്‍ 11.9 കിലോമീറ്റര്‍ ദൂരത്തില്‍ വച്ച് ടെസ്റ്റ് വെഹിക്കിള്‍ എസ്‌കേപ്പ് സിസ്റ്റവുമായി വേര്‍പെടുന്നു. പിന്നീട് 30 സെക്കന്‍ഡ് കൊണ്ട് അഞ്ച് കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്‌കേപ്പ് സിസ്റ്റം വേര്‍പെടുത്തും. ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ടെസ്റ്റ് വെഹിക്കല്‍ പതിക്കും. ക്രൂ എസ്‌കേപ്പ് സിസ്റ്റം 14 കിലോമീറ്റര്‍ അകലെയും നിര്‍ണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം. ബഹിരാകാശ യാത്രാ മധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാല്‍, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണത്തിനും പരീക്ഷണങ്ങള്‍ക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയില്‍ നടന്നു കഴിഞ്ഞിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *