ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിവാദം സുപ്രീം കോടതിയിലേക്ക്

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിവാദം സുപ്രീം കോടതിയിലേക്ക്

കൊല്‍ക്കത്ത: വിവാദ സിനിമ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംബന്ധിച്ച വിവാദം സുപ്രീം കോടതിയിലേക്ക്. തിങ്കളാഴ്ച പശ്ചിമബംഗാളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജി വിലക്കിയതിനെതിരെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ദി കേരള സ്റ്റോറി പശ്ചിമബംഗാളില്‍ വിലക്കിയതിനെ കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി വിശദീകരണം നല്‍കിയിരുന്നു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പാലിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നാണ് വിലക്ക് സംബന്ധിയായ തീരുമാനത്തേക്കുറിച്ച് മമത പ്രതികരിച്ചത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മെയ് 7 മുതല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു.

ദി കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദമാണ് രാജ്യമൊട്ടാകെയുണ്ടായത്. ഐ. എസ്. ഐ. എസ് ക്യാംപുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തിലെ മൂന്ന് വനിതകളുടെ അവസ്ഥയാണ് വിവാദ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്നാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം. ചിത്രം കേരളത്തില്‍ റീലീസ് ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി കേരള ഹൈക്കോടതി നിരസിച്ചിരുന്നു.

്അതിനിടെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും സിനിമയ്ക്ക് നികുതി ഒഴിവാക്കിയതായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *