മേയ്ത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രിയയില്ലാതെ ട്രാൻസ് കത്തീറ്റർ മൈട്രൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി നടത്തി

കോഴിക്കോട്: കേരളത്തിൽ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർമാർ ശസ്ത്രക്രിയയില്ലാതെ ട്രാൻസ് കത്തീറ്റർ മൈട്രൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി നടത്തി. ഹൃദയവാൽവ് തകരാറിലായ 66 കാരനാണ് ഹാർട്ട് ആന്റ് വാസ്‌കുലാർ കെയർ വിഭാഗം ചെയർമാൻ ഡോ.ആശിഷ്‌കുമാർ മണ്ഡലെയുടെ നേതൃത്വത്തിൽ ഡോ.സാജിദ് യൂനുസ്, ഡോ.അനീസ് താജുദ്ദീൻ, ഡോ.ശ്രീതൾ രാജൻ നായർ, ഡോ.സ്‌മേര എന്നിവരടങ്ങുന്ന സംഘം ഈ പ്രൊസീജിയർ നടത്തിയത്. 2008ൽ കൃത്രിമ ഹൃദയവാൽവ് മാറ്റിവെച്ച രോഗിയുടെ ഹൃദയവാൽവ് വീണ്ടും തകരാറിലായി ജീവന് തന്നെ ഭീഷണിയായ അവസ്ഥയിലാണ് മൂന്ന് മണിക്കൂർ നീണ്ട വാൽവ് മാറ്റിവെക്കൽ പ്രൊസീജിയറിലൂടെ രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. ആരോഗ്യ ചികിത്സാരംഗത്ത് അപൂർവ്വ നേട്ടമാണ് മേയ്ത്ര ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഹൃദയ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മേയ്ത്രയിലെ അതിനൂതന സാങ്കേതികമികവോടെയുള്ള റോബോട്ടിക് ഹൈബ്രിഡ് കാത്ത്‌ലാബും വിദഗ്ധരായ ഡോക്ടർമാരുടെ സംഘവും രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പു നൽകുന്നുവെന്ന് സി.ഇ.ഒ ഡോ. പി മോഹനകൃഷ്ണൻ പറഞ്ഞു. ആരോഗ്യ ചികിത്സാരംഗത്ത് ലോകത്താകമാനം പരീക്ഷിച്ചു വിജയിക്കുന്ന പുതുരീതികൾ മേയ്ത്രയിൽ അവലംബിച്ച് ചികിത്സയുടെ ഗുണമേന്മയും ഫലസാധ്യതയും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇവിടുത്തെ ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദ്രോഗങ്ങൾ മുൻകൂട്ടികണ്ട് സംരക്ഷണം ഉറപ്പുനൽകി രോഗാവസ്ഥ മറികടക്കാനുള്ള അതിനൂതന ചികിത്സാ സംവിധാനങ്ങളും മികച്ച ഹൃദയ ചികിത്സാ വിദഗ്ധരുടെ അർപ്പണബോധവും താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവും സാധാരണക്കാർ പോലും ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രമായി മേയ്ത്രയെ മാറ്റിയിട്ടുണ്ടെന്ന് സെൻറർ ഫോർ ഹാർട്ട് ആൻഡ് വാസ്‌കുലാർ കെയർ വിഭാഗം അഡ്‌വൈസർ ഡോ.അലി ഫൈസൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *