ഇലക്ടറല്‍ ബോണ്ട്:വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയോ?

ഇലക്ടറല്‍ ബോണ്ട്:വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയോ?

ഇലക്ടറല്‍ ബോണ്ടുകളിലെ സുപ്രീം കോടതി വിധി നരേന്ദ്ര മോദി സര്‍ക്കാരിനേറ്റ ശക്തമായ തിരിച്ചടിയാണ്. പാര്‍ട്ടി സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയതാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതിയെന്ന് പല റിപ്പോര്‍ട്ടുകളും

പുറത്ത് വന്നിരുന്നു. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ബിജെപിയായിരുന്നു. 2022 -23 ല്‍ മാത്രം ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിയ്ക്ക് ലഭിച്ചത് 1300 കോടി രൂപയായിരുന്നു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചതിനെക്കാള്‍ ഏഴിരട്ടിയായിരുന്നു അത്. ബിജെപിയ്ക്ക് ആകെ ലഭിച്ച സംഭാവനയില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയായിരുന്നു.
2017 ല്‍ അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗത്തിലാണ്  ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന സുതാര്യമാക്കണമെന്നൊക്കെ പറഞ്ഞായിരുന്നു അദ്ദേഹം പദ്ധതിയെക്കുറിച്ച് പരമാര്‍ശിച്ചത്.ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്, റപ്രസേന്റേഷന്‍ ഓഫ് പിപ്പീള്‍സ് ആക്ട്, ഇന്‍കം ടാക്സ് ആക്ട്, കംപനീസ് ആക്ട് എന്നീ നാല് നിയമങ്ങള്‍ ഭേദഗതി ചെയ്തായിരുന്നു പദ്ധതി കൊണ്ടുവന്നത്.2018 ജനുവരിയില്‍ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിക്കുകയും ചെയ്തു.

വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും ഇലക്ടറല്‍ ബോണ്ടുകളുടെ ആനുകൂല്യം ബിജെപിയ്ക്ക് ലഭിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് സുപ്രീം കോടതി ഇലക്ടറര്‍ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമെന്ന്
പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തിനുശേഷമാണ് കോടതി തീരുമാനത്തിലെത്തുന്നത്. കേസില്‍ വിധി പുറത്തുവരാന്‍ വൈകുന്നതില്‍ നിരവധി പൗരാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ടില്‍ പണം നല്‍കുന്ന കമ്പനിയുടെ പേര് പുറത്ത് ലഭ്യമാകില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില പ്രത്യേക ശാഖകളിലൂടെ ഇന്ത്യക്കാരനായ വ്യക്തിയ്ക്കോ, കമ്പനികള്‍ക്കോ, തനിച്ചോ കൂട്ടായോ ബോണ്ടുകള്‍ വാങ്ങാം. ഇതായിരുന്നു വ്യവസ്ഥ.അവസാന തിരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് ലഭിച്ച ഏത് പാര്‍ട്ടിയുടെ പേരിലും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് പരസ്യമായി വെളിപ്പെടുത്താതത് വോട്ടര്‍മാരുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നാണ് ഇതിനെതിരെയുള്ള ഹര്‍ജിക്കാരുടെ വാദം. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങില്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുമെന്നും അവര്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നു.

 

 

 

 

ഇലക്ടറല്‍ ബോണ്ട്:വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയോ?

 

 

Share

Leave a Reply

Your email address will not be published. Required fields are marked *