അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിന് മനേകാഗാന്ധിയുടെ വിമര്‍ശനം

അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിന് മനേകാഗാന്ധിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണമെന്ന് തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി.ഒരു ഉദ്യോഗസ്ഥനെപ്പോലും വനംവകുപ്പ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തില്ലെന്നും മനേക പറഞ്ഞു.
കേരള വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നുവെന്നും അവര്‍ ആരോപിച്ചു.പുലിയേയും കരടിയേയും മുമ്പ് ഇതുപോലെ കൊന്നെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നില്ലെന്നും മനേക കുറ്റപ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും എച്ച്.ഒ.ഡി.യെയും അവര്‍ നിശിതമായി വിമര്‍ശിച്ചു.
വെള്ളിയാഴ്ച മാനന്തവാടിയിലെത്തിയ തണ്ണീര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തണ്ണീര്‍ ചരിഞ്ഞത്.

 

 

 

അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം തണ്ണീര്‍ കൊമ്പന്‍
ചരിഞ്ഞതില്‍ വനംവകുപ്പിന് മനേകാഗാന്ധിയുടെ വിമര്‍ശനം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *