ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേല്‍

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേല്‍

ഗാസ വലിയ ദുരന്തത്തിന്റെ വക്കില്‍; യുഎന്‍

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി ഇസ്രയേല്‍. ഗാസയില്‍ എത്രയും വേഗം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം ഉള്‍പ്പെടെ പാസാക്കുമ്പോഴും ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയ്ക്ക് മേല്‍ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി.അന്തിമ വിജയം കാണും വരെ സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കുന്നു.

ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രയേല്‍ തുടങ്ങി 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ യുകെയും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നതിനു പിന്നാലെയാണ് ഇസ്രയേല്‍ നിലപാട് കടുപ്പിക്കുന്നത്.സൈനിക നടപടി രണ്ടര മാസം കഴിയുമ്പോള്‍ ഗാസയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണെന്നാണ് യുഎന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. ലോകം കണ്ട ഏറ്റവും വലിയ പലായനമാണ് വടക്കന്‍ ഗാസയില്‍ നിന്നും ഉണ്ടായിട്ടുള്ളത്.വടക്കന്‍ ഗാസപൂര്‍ണ്ണമായും പ്രേതഭൂമിക്ക് സമാനമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഗാസയിലെ മൊത്തം ജനസംഖ്യയുടെ പകുതിയും തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് എത്തിയെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. റഫയില്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ വലിയ ആള്‍ക്കുട്ടമാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു.

18,000 ല്‍ ഏറെ പേര്‍ മരണപ്പെട്ടഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളുമാണെന്നതും ഗാസനേരിടുന്ന യുദ്ധക്കെടുതിയുടെ നേര്‍സാക്ഷ്യമാണെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ദുരിതാശ്വാസ സാധനങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഗാസയിലേക്ക് എത്തുന്നതെന്നും് മേഖലയില്‍ പത്ത് പേരില്‍ ഒമ്പത് പേര്‍ക്കും എല്ലാ ദിവസവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. ഗാസയിലെ പലയിടങ്ങളിലും ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം അസാധ്യമാണെന്നും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ നടത്തുന്ന സൈനിക നിക്കങ്ങള്‍ ആണ് ദുരിതാശ്വാസ സാധനങ്ങളുടെ നീക്കത്തെ ബാധിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം.

 

 

 

 

ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും പിന്നോട്ടില്ലെന്ന് ഉറച്ച് ഇസ്രയേല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *