വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രഖ്യാപനം ഇന്ന്‌

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. പുതിയ നിരക്കുകള്‍ റെഗുലേറ്ററി കമ്മീഷന്‍ ഇന്ന്‌ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി കുറഞ്ഞ തോതിലുള്ള വര്‍ധനവാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് നാളെ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണം. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നുമാണ് കെ.എസ്.ഇ.ബി ശുപാര്‍ശ ചെയ്തിരുന്നത്. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെ.എസ.്ഇ.ബി പ്രതീക്ഷിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് വര്‍ധിപ്പിക്കണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ധിപ്പിക്കണം. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണമെന്നും കെ.എസ്.ഇ.ബി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4.79 രൂപയാണ്. കൊവിഡിനെ തുടര്‍ന്നാണ് ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Share

Leave a Reply

Your email address will not be published. Required fields are marked *