‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും’; കൊലവിളി പ്രകടനവുമായി സി.പി.എം

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും’; കൊലവിളി പ്രകടനവുമായി സി.പി.എം

കോഴിക്കോട്: കൊലവിളി പ്രകടനവുമായി സി.പി.എം പ്രവര്‍ത്തകര്‍. തിക്കോടി ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ശരത് ലാലിനെയും ഓര്‍മയില്ലേ, വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നീ മുദ്രാവാക്യം വിളികളുമായാണ് പ്രകടനം നടത്തിയത്.

പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നുമോനായാലും വീട്ടില്‍ കേറി കുത്തികീറും.
പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും.
കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല.
ഓര്‍മയില്ലേ ശരത് ലാലിനെ,
ഓര്‍മയില്ലേ കൃപേഷിനെ,
ഓര്‍മ്മയില്ലെ ഷുഹൈബിനെ

എന്നും ആയിരുന്നു മുദ്രാവാക്യം. അതേസമയം മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് അക്രമങ്ങള്‍ കൂടുകയാണ്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറി. കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറുണ്ടായി. കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയാണ് ആക്രമണം. ബോംബേറില്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അതേസമയം കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. വീടിന് നേരെ ആക്രമികള്‍ ബിയര്‍കുപ്പി വലിച്ചെറിയുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *