ബജറ്റില്‍ സംസ്ഥാനങ്ങളോട്  വിവേചനം നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും

ബജറ്റില്‍ സംസ്ഥാനങ്ങളോട് വിവേചനം നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സംസ്ഥാനങ്ങളോടുള്ള വിവേചനത്തിനെതിരെ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. ബജറ്റ് വിവേചനപരം എന്നാരോപിച്ച് നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. സഖ്യകക്ഷികളോടും നീതി ആയോഗ് യോഗം ബഹിഷ്‌ക്കരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

ഈ ബജറ്റ് കസേര കാക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയിടച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പദവി ആവശ്യപ്പെട്ട നിതീഷ് കുമാറിനെയും, ചന്ദ്രബാബു നായിഡുവിനെയും വികസന പാക്കേജിലൂടെ തൃപ്തിപ്പെടുത്താന്‍ നിര്‍മ്മല സീതാരാമന്‍ ശ്രദ്ധിച്ചു. പാറ്റ്‌ന, പുരുണിയ, ബക്‌സര്‍ ഭാഗല്‍പൂര്‍ എക്സ്പ്രസ് വേകളുടെ വികസനത്തിന് 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഭഗലപൂരില്‍ 2400 മെഗാവാട്ടിന്റെ പവര്‍ പ്ലാന്റും അനുവദിച്ചു. വിനോദ സഞ്ചാര മേഖലയില്‍ ഉള്‍പ്പെടുത്തി ഗയയിലും, രാജ്ഗീറിലുമുള്ള ക്ഷേത്ര ഇടനാഴികള്‍ വികസിപ്പിക്കും. പ്രളയക്കെടുതികളില്‍ കൈകത്താങ്ങായി 11500 കോടി രൂപ കൂടി നല്‍കും. കൂടാതെ പോരാഞ്ഞ് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രഖ്യാപിച്ച പൂര്‍വോദയ പദ്ധതിയുടെ പ്രയോജനവും ബിഹാറിന് കിട്ടും.

ചന്ദ്രബാബു നായിഡുവിന്റെ അമരാവതിയുടെ വികസനസ്വപനവും നിര്‍മ്മല സീതാരാമന്റെ ബജറ്റ ്‌സാക്ഷാത്ക്കരിക്കുന്നു. അമരാവതിക്കായി നീക്കി വച്ചിരിക്കുന്നത് 15000 കോടി രൂപയാണ്. കൂടാതെ ജലസേചന പദ്ധതിക്കും,വ്യവസായ വികസനത്തിനും, അടിസ്ഥാന സൗകര്യമേഖലയുടെ നവീകരണത്തിനും ധനസഹായം ധന സഹായവും ബജറ്റില്‍ ഇടം കണ്ടു.

 

ബജറ്റില്‍ സംസ്ഥാനങ്ങളോട്  വിവേചനം
നിതി ആയോഗ് യോഗം കോണ്‍ഗ്രസ് ബഹിഷ്‌ക്കരിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *