കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് 18-കാരന്‍ മരിച്ചതില്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് 18-കാരന്‍ മരിച്ചതില്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

 

കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് 18കാരന്‍ മരിച്ചതില്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസാണ് കഴിഞ്ഞ മെയ് 20ന് മരിച്ചത്. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനം.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡില്‍ എ.ഡബ്ല്യു.എച്ച് റോഡ് ജങ്ഷനു സമീപമാണ് അപകടം. കിണാശ്ശേരിയില്‍നിന്ന് ഹോട്ടലില്‍ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയില്‍ ബൈക്ക് കേടാവുകയായിരുന്നു. തുടര്‍ന്ന്, വീട്ടിലേക്ക് പോകാന്‍ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാല്‍, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിര്‍ത്തുന്നതിനിടെയാണ് അപകടം. മരണം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മെയ് 17നു തന്നെ സര്‍വീസ് ലൈനില്‍നിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെ.എസ്.ഇ.ബി കോവൂര്‍ സെക്ഷന്‍ ഓഫീസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഉദ്യേഗസ്ഥന്‍ വന്ന് നോക്കിപ്പോയി എന്നതല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനാണ് റിജാസ്.

 

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഷോക്കേറ്റ് 18-കാരന്‍ മരിച്ചതില്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് കെഎസ്ഇബി

 

Share

Leave a Reply

Your email address will not be published. Required fields are marked *