അസ്ഫാക് ആലം കൊലപാതകം ചെയ്തത് തനിച്ച്, നടത്തിയത് വൈകിട്ട് 5നും 5.30നും ഇടയില്‍; മുമ്പ് പല മോഷണക്കേസിലെയും പ്രതി

അസ്ഫാക് ആലം കൊലപാതകം ചെയ്തത് തനിച്ച്, നടത്തിയത് വൈകിട്ട് 5നും 5.30നും ഇടയില്‍; മുമ്പ് പല മോഷണക്കേസിലെയും പ്രതി

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം. വെള്ളിയാഴ്ച വൈകീട്ട് 5നും 5.30നും ഇടയിലായാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പോലിസിന് മൊഴി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലും മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു. പ്രതിയായ അസ്ഫാക്കിനെ സഹായിക്കാന്‍ കൂടുതല്‍ സഹായികള്‍ ഉണ്ടെന്ന് ആയിരുന്നു ആദ്യം പുറത്ത് വന്ന റിപോര്‍ട്ടുകള്‍ എങ്കിലും പ്രതി ഒറ്റക്ക് തന്നെ ആണ് ക്രൂര കൃത്യം നടത്തിയത് എന്നത് പോലിസ് സ്ഥിരീകരിച്ചു.
ആലുവയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തില്‍ ഗുരുതരമായി മുറിവേല്‍പ്പിച്ചുവെന്നും കല്ല്കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ പോലുള്ള വസ്തുകൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയില്‍ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഴുവന്‍ കേരളം ഒന്നാകെ കാണാതായ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും പ്രാര്‍ത്ഥനയും നടത്തുക ആയിരുന്നു. പോലിസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ടത്. തായിക്കാട്ടുകര യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പോലിസിനോട് പറഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് പ്രതി ജോലി അന്വേഷിച്ച് കേരളത്തില്‍ എത്തിയത്. വിവിധ സ്ഥലങ്ങളില്‍ പ്രതി ജോലിയോ ചെയ്തിട്ടുണ്ട് . കൂടാതെ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ മുന്‍പ് പ്രതി ആയിട്ടുണ്ട്. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. എന്നാല്‍ ഇയാള്‍ക്ക് ഈ ക്രൂരകൃത്യത്തില്‍ പങ്കില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *