മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു; കുട്ടിയെ കണ്ടെത്താനായില്ല

മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു; കുട്ടിയെ കണ്ടെത്താനായില്ല

വെണ്ണിയോട്:  മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് (32) മരിച്ചത്. അതേസമയം അഞ്ചു വയസ്സുള്ള മകള്‍ ദക്ഷയുടെ മൃതദേഹം കണ്ടെത്താനായില്ല.

വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് 4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടിയത്. ഇവര്‍ ചാടുന്നതുകണ്ടയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നിഖില്‍ എന്ന യുവാവാണ് പുഴയില്‍ ചാടി ദര്‍ശനയെ കരക്കടുപ്പിച്ചത്.

ദര്‍ശനയെ കല്‍പറ്റയിലെ ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ടാണ് ദര്‍ശനയുടെ മരണം സംഭവിച്ചത്.

ദക്ഷയ്ക്കായി ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസും കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫ് സംഘവും തിരച്ചിലിനെത്തിയിട്ടുണ്ട്. തിരച്ചില്‍ നാളെയും തുടരും.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പ്രശ്‌നം നേരിടുന്നവര്‍ ഉടന്‍ കൗണ്‍സിലിങിന് വിധേയമാവുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056

Share

Leave a Reply

Your email address will not be published. Required fields are marked *