ഭൂമിയിടപാട് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സാവകാശം തേടി

ഭൂമിയിടപാട് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സാവകാശം തേടി

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതെ മാന്‍ ആന്‍ഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് ആന്‍ഡ്രൂസ് താഴത്ത് സാവകാശം തേടി. എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വില്‍പ്പനയില്‍ കള്ളപ്പണം ഉള്‍പ്പെട്ടെന്ന പരാതികളിലാണ് ഇ.ഡി നടപടി. നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആന്‍ഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.

കേസില്‍ പ്രാഥമികമായ മൊഴിയെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യല്‍ നീളുന്നത്. ഭൂമിയിടപാട് നടന്ന കാലത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യൂറേറ്റര്‍ ഫാദര്‍ പോള്‍ മാടശേരി, ചാന്‍സിലര്‍ ഫാദര്‍ മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവരെയും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *