പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : പുഴയില്‍ ചാടിയ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്തു ജിതിന്റെ മൃതദേഹമാണു കണ്ടെത്തിയത്. മീഞ്ചന്ത അഗ്‌നിരക്ഷാനിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണു നദിയില്‍ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഒഴുക്കില്‍പ്പെട്ട ജിതിനുവേണ്ടി ഇന്നലെ തന്നെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം നിര്‍ത്തിവെക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് ദമ്പതികള്‍ ഫറോക്ക് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ പുഴയില്‍ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തി വര്‍ഷയെ തോണിയില്‍ കയറ്റി കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തു. ആറ് മാസം മുമ്പാണ് ജിതിനും വര്‍ഷയും വിവാഹിതരായത്. കുടുംബപരമായ തര്‍ക്കങ്ങളാണ് ഇരുവരും പുഴയില്‍ ചാടാന്‍ കാരണമെന്നാണ് പറയപ്പെടുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *