പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇ.ഡി

പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇ.ഡി

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇ.ഡി. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇ.ഡിയും വിവരണശേഖരണം.

പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ.ഡി പരിശോധിക്കും. പ്രളയത്തിന് ശേഷം പറവൂരില്‍ മണ്ഡലത്തില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പദ്ധതിക്ക് വേണ്ടി വിദേശത്തു നിന്നും പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വി.ഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി സ്പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാംഗത്തിനെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *