നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജം; കേരള സര്‍വകലാശാലയ്ക്ക് കലിംഗ ഔദ്യോഗികമായി മറുപടി നല്‍കി

നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജം; കേരള സര്‍വകലാശാലയ്ക്ക് കലിംഗ ഔദ്യോഗികമായി മറുപടി നല്‍കി

തിരുവനന്തപുരം: മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല. കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ ഔദ്യോഗിക മറുപടിയിലാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നുള്ളത്. ഇതോടെ, നിഖിലിന്റെ എം.കോം രജിസ്‌ട്രേഷന്‍ റദ്ദാക്കിയേക്കും. കേരള നല്‍കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കും. കര്‍ശന നടപടി വേണമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ നിഖിലിനെ കണ്ടെത്താന്‍ പോലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്റെ ഫോണിന്റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെയും പോലിസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍.

തിങ്കളാഴ്ച ആര്‍ഷോയെ കാണാന്‍ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡി.വൈ.എഫ്.ഐ നേതാവിനെയും പോലിസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പോലിസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവില്‍ പോയത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Share

Leave a Reply

Your email address will not be published. Required fields are marked *