അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയതായ പരാതിയില്‍ യുവതിയടക്കം ആറുപേര്‍ക്ക് എതിരേ പോലീസ് കേസെടുത്തു.സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി (37) , താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) വയസ്സ് എനിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്.

രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരേ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. യുവതി മൊബൈല്‍ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാര്‍ച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പെരിന്തല്‍മണ്ണ സി.ഐ പ്രംജിത്ത് , എസ് ഐ ഷിജോ സി തങ്കച്ചന്‍ , എസ് സി പി ഓ ഷൗക്കത്ത് , രാകേഷ് , മിഥുന്‍ , സി പി ഒ സല്‍മാന്‍ പള്ളിയാല്‍ തൊടി , സജീര്‍ മുതുകുര്‍ശ്ശി , അജിത്ത് , സൗമ്യ എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കി റിമാന്റ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *