സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചു

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മൂന്നാം പ്രതി ജാമ്യം അനുവദിച്ചു. പ്രതി ശബരിക്കാണ് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ ഗിരികുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
തെളിവുകള്‍ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യ അന്വേഷണ സംഘം കണ്ണൂരിലേതടക്കമുള്ള സി.പി.എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നും ഇതിന്റെ അനുമതി രേഖകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആശ്രമം കത്തിച്ചെന്ന് ആത്മഹത്യ ചെയ്യും മുന്‍പ് പ്രകാശ് സഹോദരനോട് പറഞ്ഞിരുന്നു. ഈ വിവരം പിന്തുര്‍ന്നാണ് അഞ്ചു വര്‍ഷം തെളിയപ്പെടാതെ കിടന്ന കേസില്‍ ക്രൈം ബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *