കര്‍ണാടകയിലെ ഉജ്വല വിജയം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കര്‍ണാടകയിലെ ഉജ്വല വിജയം കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ ഐതിഹാസിക വിജയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചനയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച്, ജനങ്ങളിലേക്കിറങ്ങി , ഒറ്റക്കെട്ടായി നീങ്ങിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ജി. പരമേശ്വരയും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒരു മനസ്സായി, ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. ഇത് ഇന്ത്യയിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പിന്തുടരേണ്ട മഹനീയ മാതൃകയാണ്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം ജനവിരുദ്ധ നയങ്ങളുമായി, ഹിന്ദു രാഷ്ട്ര അജണ്ടയുമായി മുന്നോട്ടു പോകുന്നു. സംഘ് പരിവാറിന്റെ സര്‍വ്വാധിപത്യത്തെ ചെറുക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട സി.പി.എം നരേന്ദ്ര മോദിയുമായി ബാന്ധവത്തിലാണ്. ഈ ഒളിച്ചുകളി ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മോദിയുടെ ചങ്ങാത്ത മുതലാളിത്ത ഭരണത്തെ, പിണറായിയുടെ അഴിമതി ഭരണകൂടത്തെ നിലം പരിശാക്കാന്‍ വിവേകശാലികളെല്ലാം കാത്തിരിക്കുന്നു. മതേതര-ജനാധിപത്യ വിശ്വാസികളുടെ മനസ് കോണ്‍ഗ്രസിനോടൊപ്പമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ഇന്ത്യ തകരുമെന്ന കൃത്യമായ ചുവരെഴുത്താണ് കര്‍ണാടകയിലെ വിധിയെഴുത്ത്. 2024 കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവിന്റെ വര്‍ഷമാണ്. 2019 പോലെ കേരളത്തില്‍ 20ല്‍20 എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *