ഓപ്പറേഷന്‍ കാവേരി : സുഡാനില്‍ നിന്ന് തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ഓപ്പറേഷന്‍ കാവേരി : സുഡാനില്‍ നിന്ന് തിരിച്ചെത്തിച്ചത് 3195 ഇന്ത്യക്കാരെ

ന്യൂഡല്‍ഹി ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ 231 പ്രവാസികള്‍ കൂടി ഇന്ത്യയിലേക്ക്. ജിദ്ദയിലെത്തിച്ച പ്രവാസികളെയാണ് മുംബൈയിലേക്ക് വിമാനമാര്‍ഗം തിരികെ എത്തിക്കുന്നത്. ജിദ്ദയിലെത്തിയ 328 പേര്‍ ചൊവ്വാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കലാപം നടക്കുന്ന സാഹചര്യത്തില്‍ സുഡാനിലെ ഇന്ത്യന്‍ എംബസി മാറ്റി. ഖാര്‍ത്തൂമില്‍നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് താല്‍കാലികമായി മാറ്റിയത്. ഖാര്‍ത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *