അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നല്‍കി കേന്ദ്രം:  പത്ത് ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കി

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നല്‍കി കേന്ദ്രം:  പത്ത് ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ അപൂര്‍വ രോഗത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി. കേന്ദ്ര ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പത്ത് ശതമാനം കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിയത്. ഇതുവഴി വര്‍ഷത്തില്‍ പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും അഞ്ച് ശതമാനം വരെയും തീരുവയുണ്ട്. ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാര്‍ ഹെല്‍ത്ത് ഡയറക്ടറുടെയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സിവില്‍ സര്‍ജന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയടക്കമുളള രോഗങ്ങളുടെ മരുന്നുകള്‍ക്കുളള തീരുവയില്‍ നേരത്തെ തന്നെ കേന്ദ്രം ഇളവ് നല്‍കിയിരുന്നു. മറ്റ് മരുന്നുകള്‍ക്കും നികുതിയിളവ് നല്‍കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള മരുന്നുകള്‍ക്കും ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ സാധനങ്ങള്‍ക്കും 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ഷം ചെലവിടേണ്ടി വരുന്ന തുക ഇതോടെ ലാഭിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *