രാഹുല്‍ പാര്‍ലമെന്റില്‍; അദാനി വിഷയം ഇന്നും ശക്തം: സഭകള്‍ നിര്‍ത്തിവെച്ചു

രാഹുല്‍ പാര്‍ലമെന്റില്‍; അദാനി വിഷയം ഇന്നും ശക്തം: സഭകള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി : വിദേശത്തുനടത്തിയ രാജ്യ വിരുദ്ധ പരമാര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇരു സഭകളിലും പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തി. രാഹുല്‍ മാപ്പ് പറയണമെന്നാണ് ഭരണപക്ഷം തുടര്‍ച്ചയായി സഭയില്‍ ആവശ്യപ്പെടുന്നത്. വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഒന്നും രാജ്യ വിരുദ്ധമായി പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അനുവദിക്കുകയാണെങ്കില്‍ പാര്‍ലമെന്റിന് അകത്ത് സംസാരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ നാലാം ദിവസവും രാഹുല്‍, അദാനി വിഷയങ്ങളില്‍ ഇരു സഭകളും നിര്‍ത്തിവെച്ചു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയം ഉയര്‍ത്തി പ്രതിപക്ഷവും ലോക്‌സഭയിലും രാജ്യസഭയിലും ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നിരുന്നു.

ഇതിന് പിന്നാലെ പ്രതിപക്ഷ എം.പി.മാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. പാര്‍ലമെന്റിന് പുറത്ത് മനുഷ്യ ചങ്ങല തീര്‍ത്താണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. അദാനിയാണ് ‘ഷോ’ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആഞ്ഞടിച്ചു. പാര്‍ലമെന്റ് നടത്താന്‍ അനുവദിക്കാത്തത് ഭരണപക്ഷം എന്നും പവന്‍ ഖേര കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിദേശ മന്ത്രി പറയുന്നു ചൈന വലിയ സാമ്പത്തിക ശക്തിയാണെന്ന്. ഇത് രാജ്യത്തെ അപമാനിക്കല്‍ അല്ലേ എന്ന് പവന്‍ ഖേര ചോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *