ആകാശച്ചുഴിയില്‍പ്പെട്ട ലുഫ്താന്‍സ് എയര്‍ വിമാനം : ദൃശ്യങ്ങള്‍ നീക്കണമെന്ന് കമ്പനി

ആകാശച്ചുഴിയില്‍പ്പെട്ട ലുഫ്താന്‍സ് എയര്‍ വിമാനം : ദൃശ്യങ്ങള്‍ നീക്കണമെന്ന് കമ്പനി

വാഷിങ്ടണ്‍: മാര്‍ച്ച് ഒന്നിന് ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലയുന്ന ലുഫ്താന്‍സ എയര്‍ബസ് എ3330-300 ന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കമ്പനി. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രിനില്‍ നിന്നും ഫ്രാന്‍ക്ഫര്‍ട്ടിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തിരമായി വാഷിങ്ടണ്‍ ഡിസിയിലെ ഡള്ളസ് വിമാനത്താവളത്തിലിറക്കുകയായിരുന്നു.

അപകടത്തിനിടെ യാത്രക്കാര്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ നിരവധി
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇവ നീക്കം ചെയ്യണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെടുന്നു. വലിയ അപകടം ഉണ്ടാവേണ്ടിയിടത്ത് നിന്നും കഷ്ടിച്ചാണ് അന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്രക്കാര്‍ വളരെയധികം ഭയപ്പെട്ടിരുന്നു. വിമാനത്തിനകത്ത് ചിതറികിടക്കുന്ന ഭക്ഷണവും കടലാസും മറ്റ് അവശിഷ്ടങ്ങളും ദൃശ്യങ്ങളില്‍ കാണാം. സ്വകാര്യതയെ മാനിച്ചാണ് ഇവ നീക്കം ചെയ്യാനാവശ്യപ്പെടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിനകത്ത് സാധനങ്ങളും ഭക്ഷണവും പറന്നുയര്‍ന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിലുണ്ടായ ചില യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *