യുവതിയെ നഗ്‌നയാക്കി വീഡിയോ എടുത്ത സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

യുവതിയെ നഗ്‌നയാക്കി വീഡിയോ എടുത്ത സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

മാഹി: കടയില്‍ ജോലിക്ക് നിന്ന യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി മര്‍ദിച്ച് അവശയാക്കുകയും വിവസ്ത്രയാക്കി നഗ്‌നത മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍. പളളൂര്‍ കോയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനടുത്ത് പവിത്രത്തില്‍ സി.എച്ച് ലിജിന്‍ (37), അമ്മ എം.രേവതി (57), പാറാല്‍ പൊതുവാച്ചേരി സ്‌കുളിനടുത്ത ്‌ലിജിന്റെ പെണ്‍സുഹൃത്ത് നിധി നിവാസില്‍ കെ.എം നിമിഷ (28) എന്നിവരെയാണ് പള്ളൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മാഹി കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വനിതകളെ കണ്ണൂര്‍ സബ്ജയിലില്‍ കൊണ്ടുപോയി. ലിജിന്‍ മാഹി സബ് ജയിലിലാണുള്ളത്. ഇക്കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ ജോലിക്ക് നിന്ന കോപ്പാലത്തെ യുവതി ഇടക്കാലത്ത് കട ഉടമയായ ലിജിനുമായി അകല്‍ച്ചയിലായിരുന്നു. ലിജിന്‍ പൊതുവാച്ചേരി സ്വദേശിനിയായ പെണ്‍സുഹൃത്ത് നിമിഷ വഴി യുവതിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തുടര്‍ന്ന് യുവതിയെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും വസ്ത്രം ഊരി മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.ടി ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, സി.ഐ എ.ശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *