എം.എല്‍.സി തെരഞ്ഞെടുപ്പ്; മഹാരാഷ്ട്ര നാഗ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി

എം.എല്‍.സി തെരഞ്ഞെടുപ്പ്; മഹാരാഷ്ട്ര നാഗ്പൂരില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകമായ നാഗ്പൂരിലാണ് ബി.ജെ.പിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ആര്‍.എസ്.എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണ് നാഗ്പൂര്‍. പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം. നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണല്‍ നടന്നത്.
അഞ്ച് കൗണ്‍സില്‍ അംഗങ്ങളുടെ ആറ് വര്‍ഷത്തെ കാലാവധി ഫെബ്രുവരി ഏഴിന് അവസാനിക്കുന്നതിനാലാണ് ബിനാലെ തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കണ്‍ ഡിവിഷന്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ദ്യാനേശ്വര്‍ മഹാത്രേ വിജയിച്ചു. എന്നാല്‍, നാഗ്പൂരില്‍ ബി.ജെ.പി പിന്തുണ നല്‍കിയ സ്ഥാനാര്‍ഥിയെ എം.വി.എ സ്ഥാനാര്‍ഥി തോല്‍പ്പിച്ചു. കൊങ്കണ്‍ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥി 9000 വോട്ടുകള്‍ക്കാണ് ജയിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *