പക്ഷിപ്പനി

പക്ഷിപ്പനി

എച്ച് 5 എന്‍ 1 ഇന്‍ഫ്‌ളുവന്‍സ ഇനത്തില്‍പ്പെട്ട വൈറസാണ് പക്ഷിപ്പനിക്ക് കാരണം. ദേശാടനപ്പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലും കാണപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ രോഗാണുക്കള്‍ ജലാശയങ്ങളിലൂടെയും മറ്റും രോഗസ്രോതസ്സുകളാകുന്നു.അവിടെ നിന്നും രോഗം താറാവുകളിലേക്കും കോഴികളിലേക്കും മറ്റ് പക്ഷികളിലേക്കും പടരുന്നു. പക്ഷികളില്‍ നിന്നും പക്ഷികളിലേക്ക് വളരെ വേഗം വ്യാപിക്കുന്ന അതീവമാരക വൈറസാണിത്. എന്നാല്‍ മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
രോഗാണു അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗം പൊട്ടിപ്പുുറപ്പെട്ട ഉടന്‍ തന്നെ നമ്മുടെ പക്ഷിസമ്പത്ത് സംരക്ഷിക്കുന്നതിനും രോഗത്തിന് ജനിതക മാറ്റം വരാതിരിക്കാനും പ്രദേശത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കുന്നത്. കൂടാതെ പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് അവിടെ മുട്ട, മാംസം തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിപണനവും കര്‍ശന നിരീക്ഷണത്തിലാക്കും. മൂന്ന് മാസത്തോളം നിരീക്ഷണം തുടര്‍ന്നതിന് ശേഷം പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ പക്ഷികളെ പുന:സ്ഥാപിക്കുകയുള്ളൂ.
കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.പക്ഷികളില്‍ അസാധാരണ മരണനിരക്ക് കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.
2. പക്ഷിപ്പനിയുടെ വൈറസുകള്‍ അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ തന്നെ നശിക്കും. അതിനാല്‍ ഇറച്ചി, മുട്ട നന്നായി വേവിച്ചു കഴിഞ്ഞാല്‍ യാതൊരു അപകടവുമില്ല.
3. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി കഴുകണം
4. രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്‌കും കൈയുറയും ധരിക്കണം.
5. ശുചീകരണത്തിനായി രണ്ട് ശതമാനം സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പോട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
6. പക്ഷികളുടെ ശവശരീരങ്ങള്‍ കിടന്നയിടങ്ങളില്‍ കുമ്മായം വിതറാവുന്നതാണ്.
കര്‍ഷകര്‍ പരിഭ്രാന്തി ഒഴിവാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *