സവര്‍ക്കറിന്റെ ചിത്രം കര്‍ണാടക നിയമസഭയില്‍ സ്ഥാപിച്ച് ബി.ജെ.പി സര്‍ക്കാര്‍, എതിര്‍പ്പുമായി പ്രതിപക്ഷം

സവര്‍ക്കറിന്റെ ചിത്രം കര്‍ണാടക നിയമസഭയില്‍ സ്ഥാപിച്ച് ബി.ജെ.പി സര്‍ക്കാര്‍, എതിര്‍പ്പുമായി പ്രതിപക്ഷം

ബെംഗളൂരു: വി.ഡി സവര്‍ക്കറുടെ ഛായാചിത്രം കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ സ്ഥാപിച്ച് ബി.ജെ.പി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരേ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ ഉയര്‍ത്തുന്നതെന്നും ആരോപണമുയര്‍ന്നു. ബെലഗാവി നിയമസഭാ മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. കര്‍ണാടക നിയമസഭ ശൈത്യകാല സമ്മേളനം ബെലഗാവി മന്ദിരത്തിലാണ് ചേരുന്നത്. മഹാത്മാ ഗാന്ധി, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സ്വാമി വിവേകാനനന്ദന്‍, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളും അനാഛാദനം ചെയ്തു.
സവര്‍ക്കറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. കര്‍ണാടകയും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും സവര്‍ക്കറിന് ബന്ധമുണ്ട്. 1950ല്‍ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ സവര്‍ക്കര്‍ നാലു മാസത്തോളം കരുതല്‍ തടങ്കലിലായിരുന്നു. അന്ന് മുംബൈയില്‍ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, ബെലഗാവിയില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *