പി.എന്‍.ബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബഹളം

പി.എന്‍.ബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ബഹളം

  • യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പി.എന്‍.ബി അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ഇത് തള്ളി. ഇന്നത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗം മൊയ്തീന്‍ കോയ, ബി.ജെ.പി അംഗം റിനീഷ് എന്നിവര്‍ പി.എന്‍.ബി ബാങ്ക് തട്ടിപ്പില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധം തുടര്‍ന്ന 15 യു.ഡി.എഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീന ഫിലിപ്പ് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിഞ്ഞു.

വിശദീകരണം നല്‍കിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സില്‍ നടപടികള്‍ മേയര്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍ മേയര്‍ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് ശോഭിത കെ.സി. ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്തതായി മേയര്‍ ബീന ഫിലിപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗണ്‍സില്‍ പിരിയുകയും ചെയ്തു. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *